ദോഹ: ഡേറ്റാ ചോര്‍ച്ചയില്‍ ഖത്തര്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍ ഒരു കമ്പനിക്ക് പിഴ ചുമത്തി. സ്വകാര്യ ഡാറ്റയിലേക്കുള്ള ആക്സസ് സാധ്യമാക്കിയ ഡാറ്റാ ലംഘനത്തില്‍ ഖത്തര്‍ ഫിനാന്‍ഷ്യല്‍ സെന്ററിന്റെ (ക്യുഎഫ്സി) ഡാറ്റാ പ്രൊട്ടക്ഷന്‍ ഓഫീസ് (ഡിപിഒ) അതിന്റെ ലൈസന്‍സിന് കീഴിലുള്ള ഒരു കമ്പനിക്ക് പിഴ ചുമത്തി. 1,50,000 ഡോളറാണ് പിഴ ചുമത്തിയത്. വ്യക്തിഗത വിവരങ്ങളുടെ സമഗ്രത, രഹസ്യസ്വഭാവം, ലഭ്യത എന്നിവ വേണ്ടത്ര പരിരക്ഷിക്കുന്നതിലും കമ്പനി പരാജയപ്പെട്ടതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
ദോഹയില്‍ ഇത്തരത്തിലുള്ള ആദ്യ നടപടിയാണിതെന്നും ഖത്തര്‍ ന്യൂസ് ഏജന്‍സി (ക്യുഎന്‍എ) റിപ്പോര്‍ട്ട് ചെയ്തു. ഒക്ടോബര്‍ 8, ചൊവ്വാഴ്ചയാണ് സംഭവം. ഡിപിഒയുടെ ഡാറ്റാ പ്രൊട്ടക്ഷന്‍ റെഗുലേഷന്‍സ് 2021 ന്റെ അടിസ്ഥാനത്തിലാണ് പിഴ ചുമത്തിയത്. അതേസമയം പിഴ ചുമത്തിയ കമ്പനിയുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
