രാജസ്ഥാൻ: രാജസ്ഥാനിലെ ആൽവാറിൽ, വെള്ളം കുടിക്കുന്നതിനിടെ ബക്കറ്റിൽ തൊട്ടതിന് എട്ട് വയസുകാരനായ ദളിത് വിദ്യാർത്ഥിക്ക് ക്രൂരമർദനം. പൊതുടാപ്പിൽ നിന്ന് വെള്ളം കുടിക്കുന്നതിനിടെ സമീപത്തിരുന്ന വെള്ളം നിറച്ച ബക്കറ്റിൽ തൊട്ടതിനായിരുന്നു ക്രൂരമർദനം. ജാതിയുടെ പേരിൽ പ്രദേശത്തെ ഉയർന്ന ജാതിക്കാരനായ രതിറാം ഠാക്കൂര്‍ എന്ന വ്യക്തിയാണ് കുട്ടിയെ മർദിച്ചത്.
മർദ്ദനം ചോദ്യം ചെയ്ത കുടുംബത്തെ കൊല്ലുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തി. തുടർന്ന് കുടുംബം പോലീസിൽ പരാതി നൽകുകയായിരുന്നു.
