കുവൈത്ത് സിറ്റി: കുവൈത്തിൽ നിയമവിരുദ്ധമായി ക്ലിനിക് നടത്തിയ ഇന്ത്യക്കാരി അറസ്റ്റിൽ. വീട്ടമ്മയായ സ്ത്രീ ലൈസൻസില്ലാത്ത ക്ലിനിക് നടത്തുകയും നിയമപരമായ അംഗീകാരമില്ലാതെ രോഗികളെ ചികിത്സിക്കുകയും ചെയ്തതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഒരു കുട്ടിയെ പരിശോധിക്കുന്നതിനിടെയാണ് ഇവരെ പിടികൂടിയതെന്ന് കുവൈത്ത് ക്രിമിനൽ സെക്യൂരിറ്റി സെക്ടർ അറിയിച്ചു.
രക്തസമ്മർദ്ദ മോണിറ്റർ, സ്റ്റെതസ്കോപ്പ്, വിവിധതരം മരുന്നുകൾ, ശിശു ഫോർമുല എന്നിവയുൾപ്പെടെയുള്ള മെഡിക്കൽ സാധനങ്ങളുടെ ഒരു ശേഖരം പരിശോധനയിൽ ഇവരുടെ പക്കൽനിന്നും കണ്ടെത്തി. രാജ്യത്ത് അംഗീകാരമില്ലാത്ത നാടൻ മരുന്നുകൾ രോഗികൾക്ക് നൽകിയതായും അധികൃതർ കണ്ടെത്തിയിട്.
ജലീബ് അൽ-ഷൂയൂഖ് പ്രദേശത്താണ് സംഭവം. ചോദ്യം ചെയ്യലിൽ മെഡിക്കൽ യോഗ്യതകളോ ബന്ധപ്പെട്ട അധികാരികളുടെ ലൈസൻസോ ഇല്ലാതെ വൈദ്യശാസ്ത്രം പരിശീലിച്ചതായി സ്ത്രീ സമ്മതിച്ചു. വിദേശത്ത് നിന്ന് ചില മരുന്നുകൾ ഇറക്കുമതി ചെയ്തതായും മറ്റുള്ളവ പ്രാദേശിക ഫാർമസികളിൽ നിന്ന് വാങ്ങിയതായും അവർ സമ്മതിച്ചു. പ്രതിയെ തുടർ നിയമ നടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് റഫർ ചെയ്തു.
കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക –https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
