ശ്രദ്ധിക്കുക; ഹജ്ജിന് കുട്ടികളെ കൂടെ കൂട്ടരുത്

hajj 1

മക്ക: ഹജ്ജ് തീര്‍ത്ഥാടനത്തിന് എത്തുമ്പോള്‍ തീര്‍ത്ഥാടകര്‍ കുട്ടികളെ കൊണ്ടുവരുന്നത് സൗദി അറേബ്യ വിലക്കി. ഹജ്ജ്, ഉംറ മന്ത്രാലയത്തിന്റേതാണ് തീരുമാനം. തിക്കിലും തിരക്കിലുംപ്പെട്ട് കുട്ടികള്‍ക്ക് അപകടം ഉണ്ടാകുന്നത് ഒഴിവാക്കാനാണ് ഇത്തരമൊരു തീരുമാനമെന്ന് മന്ത്രാലയം അറിയിച്ചു. മുന്‍പ് ഹജ്ജ് നിര്‍വഹിച്ചിട്ടില്ലാത്തവര്‍ക്കാണ് ഇത്തവണ മുന്‍ഗണനയെന്നും മന്ത്രാലയം എടുത്തുപറഞ്ഞു. ഈ വര്‍ഷത്തെ ആഭ്യന്തര ഹജ്ജ് രജിസ്‌ട്രേഷന്‍ ആരംഭിച്ചിട്ടുണ്ട്. സൗദിയിലെ പൗരന്മാര്‍ക്കും വിദേശികള്‍ക്കും ‘നുസ്‌ക്’ ആപ്ലിക്കേഷന്‍ വഴിയോ ഇലക്ട്രോണിക് പോര്‍ട്ടല്‍ വഴിയോ ഹജ്ജിന് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ഹജ്ജ് നിര്‍വഹിക്കാന്‍ ആഗ്രഹിക്കുന്നവര്‍ തങ്ങളുടെ ആരോഗ്യസ്ഥിതി, കൂടെയുള്ളവര്‍ എന്നിവ സംബന്ധിച്ച വിവരങ്ങള്‍ പൂര്‍ണമായും രേഖപ്പെടുത്തിയിരിക്കണമെന്നും മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

അപേക്ഷ സ്വീകരിച്ചുകഴിഞ്ഞാല്‍ പാക്കേജുകള്‍ ലഭ്യമായാലുടന്‍ ബുക്ക് ചെയ്യാന്‍ ആഗ്രഹിക്കുന്നവരെ വിവരം അറിയിക്കും. ആഭ്യന്തര ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് ഹജ്ജ് പാക്കേജിനായുള്ള തുക മൂന്ന് ഘട്ടങ്ങളായി അടക്കാന്‍ കഴിയുമെന്ന് മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ആദ്യത്തെ പേയ്‌മെന്റില്‍ പാക്കേജിന്റെ 20 ശതമാനം തുക അടക്കണം. ഇത് പാക്കേജ് ബുക്ക് ചെയ്ത് മൂന്ന് ദിവസത്തിനുള്ളില്‍ അടച്ചാല്‍ മതിയാകും. പിന്നീട് 40 ശതമാനം വീതം രണ്ടും മൂന്നും ?ഘട്ടങ്ങളായി റമദാന്‍ 20നും ശവ്വാല്‍ 20നും അടച്ചാല്‍ മതിയാകും. തുക മുഴുവനായും അടച്ച് തീര്‍ന്നാല്‍ മാത്രമേ ബുക്കിങ് ഉറപ്പാക്കൂവെന്നും മന്ത്രാലയം വ്യക്തമാക്കി.

കൂടുതല്‍ ഗള്‍ഫ് വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal

ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading