ഖത്തര്‍ ഇപ്പോള്‍ സാധാരണസ്ഥിതിയില്‍; ഇറാന്‍ വിക്ഷേപിച്ചത് 12 മിസൈലുകള്‍

1q 95

ദോഹ: ഖത്തറിലെ സ്ഥിതി ഇപ്പോള്‍ സാധാരണമാണെന്ന് പൗരന്മാര്‍ക്കും താമസക്കാര്‍ക്കും ഉറപ്പ് നല്‍കി പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവും വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവുമായ ഡോ. മാജിദ് ബിന്‍ മുഹമ്മദ് അല്‍-അന്‍സാരി. ആവശ്യമായ എല്ലാ മുന്‍കരുതല്‍ നടപടികളും സ്വീകരിച്ചതായും, ഇറാന്‍ ആക്രമണത്തെ വിജയകരമായി തടഞ്ഞതായും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഖത്തറിലെ അല്‍ ഉദൈദ് വ്യോമതാവളം ഉള്‍പ്പെടെ, നമ്മുടെ മേഖലയിലെ അമേരിക്കന്‍ സേന സ്ഥിതി ചെയ്യുന്ന താവളങ്ങള്‍ ലക്ഷ്യമിട്ടതായി സ്ഥിരീകരിച്ച വിവരം ലഭിച്ചു.”ആദ്യം അല്‍ ഉദൈദ് വ്യോമതാവളത്തില്‍ ഉണ്ടായിരുന്ന വിദേശ സേനകളെ ഞങ്ങള്‍ ഒഴിപ്പിച്ചു, തുടര്‍ന്ന്, ഈ താവളങ്ങള്‍ തീര്‍ച്ചയായും ലക്ഷ്യമിടുന്നുവെന്ന വിവരം സ്ഥിരീകരിച്ചതിനുശേഷം, ഖത്തറില്‍ നിന്ന് വരുന്നവരെയും പോകുന്നവരെയും സംരക്ഷിക്കുന്നതിനായി വ്യോമാതിര്‍ത്തി അടയ്ക്കാന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയോട് ആവശ്യപ്പെട്ടു,”- മേജര്‍ ജനറല്‍ അല്‍-ഹജ്രി പറഞ്ഞു.

”കൃത്യം വൈകുന്നേരം 7:30 ന്, ഖത്തറിലെ അല്‍ ഉദൈദ് വ്യോമതാവളം ലക്ഷ്യമിട്ട് വടക്കന്‍, വടക്കുപടിഞ്ഞാറന്‍ ഇറാനില്‍ നിന്ന് ഏഴ് മിസൈലുകള്‍ വിക്ഷേപിച്ചതായി നിരീക്ഷണ, നിയന്ത്രണ സംവിധാനത്തില്‍ നിന്ന് വിവരം ലഭിച്ചു.വ്യോമ പ്രതിരോധ ബാറ്ററികള്‍ ഉപയോഗിച്ചു, അവ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചയുടന്‍ തന്നെ അവയെ ഖത്തര്‍ നേരിട്ടു. മിസൈലുകളെല്ലാം രാജ്യത്തിന്റെ കരയില്‍ എത്തുന്നതിനുമുമ്പ് കടലില്‍ വെച്ച് വെടിവച്ചു വീഴ്ത്തി – അല്‍-ഹജ്രി പറഞ്ഞു.

ശേഷം ഉടന്‍ തന്നെ, 12 മിസൈലുകള്‍ ഉപയോഗിച്ച് ബേസ് ലക്ഷ്യമാക്കി വെടിവച്ചു, 11 മിസൈലുകള്‍ രാജ്യത്തിന്റെ കരയ്ക്കുള്ളില്‍ വെടിവച്ചു വീഴ്ത്തി, ഒരു മിസൈല്‍ അല്‍ ഉദൈദ് വ്യോമതാവളത്തില്‍ പതിച്ചു. എന്നാല്‍ യാതൊരു വിധ നാശനഷ്ടങ്ങളും സംഭവിച്ചിട്ടില്ല. ദൈവാനുഗ്രഹത്താല്‍ ലഭ്യമായ സംവിധാനങ്ങളാല്‍ എല്ലാ മിസൈലുകളും വെടിവച്ചു വീഴ്ത്തിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നമ്മുടെ സായുധ സേന രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും താമസക്കാര്‍ക്കും സുരക്ഷയും സ്ഥിരതയും നല്‍കാന്‍ എപ്പോഴും സന്നദ്ധരാണെന്ന് ഉറപ്പുനല്‍കുന്നവെന്നും അല്‍-ഹജ്രി പറഞ്ഞു.

എല്ലാ പ്രതിരോധ, മുന്‍കരുതല്‍ നടപടികളും സ്വീകരിച്ചിട്ടുണ്ട്. പൊതുജനങ്ങളുടെ ദൈനംദിന ജീവിതം സാധാരണഗതിയില്‍ തുടരുന്നത് ഉറപ്പാക്കുന്നതിന് സുരക്ഷാ, പ്രതിരോധ ഏജന്‍സികളിലെ ഞങ്ങളുടെ പങ്കാളികളുമായി ഞങ്ങള്‍ തുടര്‍ച്ചയായ ഏകോപനത്തില്‍ പ്രവര്‍ത്തിക്കുന്നവെന്നും അധികൃതര്‍ അറിയിച്ചു.

കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക –https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading