ടെഹ്റാൻ: ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനിൽ ഇസ്രായേലിന്റെ മിസൈൽ ആക്രമണം. ഇറാന്റെ സ്റ്റേറ്റ് ടെലിവിഷൻ ആസ്ഥാനത്തിന് നേരെയും ആക്രമണം ഉണ്ടായി. ടെൽ അവീവിലെ താമസക്കാരോട് ഒഴിഞ്ഞുപോകാൻ ഇറാനിയൻ സൈന്യം മുന്നറിയിപ്പും നൽകി.
ഇറാനെതിരായ ഇസ്രായേലിന്റെ ആക്രമണങ്ങളിൽ മരിച്ചവരുടെ എണ്ണം 220 ൽ അധികമായതായാണ് കണക്ക്. ഇതിൽ 70 സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്നുണ്ട്. ഇസ്രായേലിനെതിരായ ഇറാനിയൻ ആക്രമണങ്ങളിൽ 20 ൽ അധികം പേർ കൊല്ലപ്പെട്ടു. .
ഇന്ന്, തിങ്കളാഴ്ച ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഇറാന്റെ ദേശീയ ടിവി, ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ ബ്രോഡ്കാസ്റ്റിംഗ് (ഐആർഐബി) കെട്ടിടം തകർന്നു. തത്സമയ സംപ്രേക്ഷണം ഉടനടി നിർത്തിവചെങ്കിലും ഇപ്പോൾ പുനരാരംഭിച്ചു. തത്സമയ സംപ്രേക്ഷണം കഴിഞ്ഞ് പുറത്തുപോകുന്നതിന് മുമ്പ് അവതാരകൻ ഇസ്രായേലിനെ വിമർശിച്ചുകൊണ്ട് ടിവിയിൽ തത്സമയം സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് സ്ഫോടനം നടന്നതെന്ന് ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു, സംഭവത്തിന്റെ വീഡിയോയും പങ്കിട്ടു.
അതേസമയം വടക്കൻ തുറമുഖ നഗരമായ ഹൈഫയിലെ ഇസ്രായേലിലെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണശാല സമുച്ചയത്തിൽ തിങ്കളാഴ്ച പുലർച്ചെ ഇറാൻ മിസൈൽ ആക്രമണം നടത്തി. മൂന്ന് തൊഴിലാളികൾ കൊല്ലപ്പെട്ടതായി ഇസ്രായേലിന്റെ സൈനിക സെൻസർ പ്രസ്താവനയിൽ പറഞ്ഞു.
കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക –https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
