ദോഹ: ഖത്തറിലെ ബിൻ ദുർഹാം കെട്ടിടം തകർച്ചയിൽ പ്രതികൾക്ക് ഖത്തർ കോടതി തടവും പിഴയും വിധിച്ചു. അറ്റകുറ്റപ്പണിയുടെ ഉത്തരവാദിത്തമുള്ള കമ്പനിയുടെ സൂപ്പർവൈസിംഗ് മാനേജരായ പ്രതിയെ അഞ്ച് വർഷം തടവിന് ശിക്ഷിച്ചു. കമ്പനിയുടെ കൺസൾട്ടൻ്റായ പ്രതിക്ക് മൂന്ന് വർഷത്തെ തടവും കോടതി വിധിച്ചു. കെട്ടിടത്തിൻ്റെ ഉടമയായ പ്രതിക്ക് ഒരു വർഷത്തെ തടവും ശിക്ഷയായി വിധിച്ചു.
2023 ഏപ്രിൽ 18-ന് പബ്ലിക് പ്രോസിക്യൂട്ടറുടെ ഓഫീസ് പുറപ്പെടുവിച്ച പ്രസ്താവനയെത്തുടർന്നാണ് പ്രൈമറി കോടതി, ഇന്ന്,2024 നവംബർ 21 വ്യാഴാഴ്ച വിധി പുറപ്പെടുവിച്ചത്. തടവ് ശിക്ഷയ്ക്ക് പുറമേ പ്രതികൾക്ക് പിഴയും ചുമത്തിയിട്ടുണ്ട്. അറ്റകുറ്റപ്പണി നടത്തിയ മുഖ്യപ്രതിയായ കമ്പനിക്ക് 5,00,000 ഖത്തർ റിയാലും കെട്ടിട ഉടമയ്ക്ക് 20,000 ഖത്തർ റിയാലും പിഴ ചുമത്തി. ഖത്തറികളല്ലാത്ത പ്രതികളെ ശിക്ഷാ കാലയളവിന് ശേഷം രാജ്യത്ത് നിന്ന് നാടുകടത്തും.
2023 മാർച്ച് 22 നാണ് മൻസൂറയിലെ നാല് നില കെട്ടിടം തകർന്നത്. അപകടത്തിൽ ഒരാൾ മരണപ്പെട്ടിരുന്നു. ഏഴ് പേരെ രക്ഷപ്പെടുത്തുകയും ചെയ്തു. സംഭവ സമയത്ത് കെട്ടിടത്തിൽ അറ്റകുറ്റപ്പണികൾ നടക്കുകയായിരുന്നു.
ഈ വർഷം ആദ്യം, കെട്ടിടത്തിൻ്റെ അറ്റകുറ്റപ്പണിയുടെ ഉത്തരവാദിത്തമുള്ള കോൺട്രാക്റ്റിംഗ് ഏജൻസിയുടെ ഡയറക്ടറായ ആരോപണവിധേയനായ വ്യക്തിക്കെതിരെ ഖത്തറിലെ ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി ഒരു വിധി പുറപ്പെടുവിച്ചിരുന്നു.
കൂടുതൽ വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
