സൗദിയില്‍ തോക്ക് ലൈസന്‍സിന് മയക്കുമരുന്ന് പരിശോധന വിജയിക്കണം

gun

റിയാദ്: സൗദി അറേബ്യയില്‍ തോക്കിന്റെ ലൈസന്‍സിന് മയക്കുമരുന്ന് പരിശോധന നിര്‍ബന്ധമാക്കി. വെള്ളിയാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്ന പുതിയ മന്ത്രിസഭാ ഉത്തരവ് പ്രകാരമാണ് തീരുമാനം. സൗദി ആഭ്യന്തര മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സൗദ് ആയുധ, വെടിമരുന്ന് സംവിധാനവുമായി ബന്ധപ്പെട്ട എക്‌സിക്യൂട്ടീവ് ചട്ടങ്ങളില്‍ ഭേദഗതി വരുത്തി ഉത്തരവിറക്കി. അപേക്ഷകന് കുറഞ്ഞത് 22 വയസ്സ് പ്രായമുണ്ടായിരിക്കണം. ക്രിമിനല്‍ റെക്കോര്‍ഡ് ഇല്ലായിരിക്കണം.

വ്യക്തിഗത തോക്കുകളും വേട്ടയാടല്‍ ആയുധങ്ങളും കൈവശം വയ്ക്കുന്നതിനുള്ള ലൈസന്‍സ് ലഭിക്കുന്നതിന് ഒരു ടോക്‌സിക്കോളജി ടെസ്റ്റ് വിജയിക്കണമെന്ന് ഭേദഗതി വ്യവസ്ഥ ചെയ്യുന്നു. ഒരാളുടെ രക്തത്തിലും മൂത്രത്തിലും ലഹരികളുടെ അംശം കണ്ടെത്തുന്നതിനുള്ളതാണ് ടോക്സിക്കോളജി ടെസ്റ്റ്, ടോക്സ് സ്‌ക്രീന്‍ എന്നും അറിയപ്പെടുന്നു. തോക്കിന്റെ ലൈസന്‍സിന് അപേക്ഷകന്‍ ഒരു സൗദി പൗരനായിരിക്കണം, കുറഞ്ഞത് 22 വയസ്സ്, കൂടാതെ ഏതെങ്കിലും ക്രിമിനല്‍ റെക്കോര്‍ഡോ സുരക്ഷാ നിയന്ത്രണങ്ങളോ ഇല്ലാത്തവരായിരിക്കണം. കൂടാതെ, അപേക്ഷകന് തോക്കുകളുടെ ഉപയോഗത്തെ തടസ്സപ്പെടുത്തുന്ന വൈകല്യമോ രോഗമോ ഉണ്ടാകരുത്.

അതേസമയം അനധികൃതമായി തോക്ക് ഉപയോഗിച്ചതിനും ആകാശത്തേക്ക് വെടിയുതിര്‍ത്തതിനും കഴിഞ്ഞ മാസങ്ങളില്‍ സൗദി പൊലീസ് നിരവധി പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സൗദി അറേബ്യയില്‍ ലൈസന്‍സില്ലാതെ വ്യക്തിഗത തോക്കുകളോ വെടിക്കോപ്പുകളോ കൈവശം വച്ചാല്‍ 18 മാസം തടവും 6,000 റിയാല്‍ വരെ പിഴയും അല്ലെങ്കില്‍ ഈ രണ്ട് പിഴകളില്‍ ഒന്നും ശിക്ഷയായി ലഭിക്കും. മയക്കുമരുന്ന് കള്ളക്കടത്തുകാരെയും കടത്തുകാരെയും തടയുന്ന നടപടികളും സൗദി അറേബ്യ ശക്തമാക്കിയിട്ടുണ്ട്.

കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading