മനാമ: ബഹ്‌റൈനില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മൂന്ന് ദിവസത്തെ പിതൃത്വ അവധി അനുവദിക്കുന്ന തീരുമാനത്തിന് ഗെയിന്‍സ് കമ്മിറ്റിയുടെ അംഗീകാരം. പിതൃത്വ ആനുകൂല്യങ്ങള്‍ നീട്ടുന്നതിനുള്ള പദ്ധതി പാര്‍ലമെന്റിന്റെ ലെജിസ്ലേറ്റീവ് ആന്‍ഡ് ലീഗല്‍ അഫയേഴ്‌സ് കമ്മിറ്റി പിന്തുണച്ചതോടെ ബഹ്‌റൈനിലെ സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്ന പുതിയതായി പിതാക്കരാകുന്ന ജീവനക്കാര്‍ക്ക് മൂന്ന് ദിവസത്തെ ശമ്പളത്തോടുകൂടിയ അവധി ലഭിക്കും.
പിതൃത്വ അവധി ഒരു ദിവസത്തില്‍ നിന്ന് മൂന്ന് ശമ്പളമുള്ള ദിവസമായി വിപുലീകരിക്കാന്‍ ലക്ഷ്യമിട്ട് എംപി ജലാല്‍ കാദെം തൊഴില്‍ നിയമത്തില്‍ രണ്ട് ഭേദഗതികളും സമര്‍പ്പിച്ചു. ഇതില്‍ സ്വകാര്യ മേഖലാ ജീവനക്കാര്‍ക്കുള്ള അവധി സംബന്ധിച്ച തീരുമാനം ഇപ്പോഴും അവലോകനത്തിനായി കാത്തിരിക്കുകയാണ്.
കുഞ്ഞ് ജനിക്കുന്ന ആദ്യ ദിവസങ്ങളില്‍ വീട്ടില്‍ സമയം ചെലവഴിക്കാനും ഭാര്യമാരെ സഹായിക്കാനും നവജാതശിശുക്കളുമായി ബന്ധം സ്ഥാപിക്കാനും പിതാവിനെ അനുവദിച്ചുകൊണ്ട് കുടുംബങ്ങള്‍ക്ക് കൂടുതല്‍ പിന്തുണ നല്‍കുക എന്നതാണ് ലക്ഷ്യം. ‘കുഞ്ഞിന് വേണ്ടിയുള്ള ഔദ്യോഗിക രേഖകള്‍ കൈകാര്യം ചെയ്യുന്നതും ഭാര്യയെ ഡിസ്ചാര്‍ജ് ചെയ്ത് സുരക്ഷിതയാകുന്നതുവരെ ഒപ്പം നില്‍ക്കുന്നതും അച്ഛന്റെ റോളില്‍ ഉള്‍പ്പെടുന്നു,’ ഒരു പിതാവിന്റെ സാന്നിധ്യം പലപ്പോഴും അമ്മമാരെ ആശ്വസിപ്പിക്കുകയും അവരുടെ മാനസികാവസ്ഥ ഉയര്‍ത്തുകയും ചെയ്യുന്നുവെന്നും എംപി കാദെം വിശദീകരിച്ചു.
കുട്ടിയുടെ ജനനത്തിനായി പിതാക്കന്‍മാര്‍ക്ക് മൂന്ന് ദിവസത്തെ ശമ്പളത്തോടുകൂടിയ അവധി ലഭിക്കുന്ന സൗദി അറേബ്യയുടെ നിയമവും കാദെം ചൂണ്ടിക്കാട്ടി.
കൂടുതൽ വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
