രാഹുല്‍ മാങ്കൂട്ടത്തിലിന് കുരുക്ക് മുറുകുന്നു; യുവതിയുടെ മൊഴി പുറത്ത്, ഒളിവിലുള്ള രാഹുല്‍ തിരുവനന്തപുരത്തെത്തി, നേരിട്ട് ഓഫീസിലെത്തി വക്കാലത്ത് ഒപ്പിട്ടു

rahul mamk 1

തിരുവനന്തപുരം: ലൈംഗിക പീഡന കേസില്‍ ഒളിവിലുള്ള രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ കുരുക്ക് മുറുകുന്നു. പരാതിക്കാരിയുടെ രഹസ്യമൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. വിവാഹിതയായ യുവതിക്ക് എങ്ങനെ വിവാഹ വാഗ്ദാനം നല്‍കുമെന്ന രാഹുലിന്റെ വാദത്തിനെതിരാണ് യുവതിയുടെ മൊഴി. രാഹുലിനെ പരിചയപ്പെട്ടത് ആദ്യ വിവാഹം ഒഴിഞ്ഞ ശേഷമാണെന്നുമാണെന്നും വിവാഹബന്ധം ഒരു മാസം മാത്രമായിരുന്നു നീണ്ടു നിന്നതെന്നും യുവതി മൊഴി നല്‍കി. 2024 ആഗസ്റ്റ് 22ന് ക്ഷേത്രത്തില്‍ വെച്ചായിരുന്നു ആദ്യ വിവാഹം നടന്നതെന്നും വിവാഹം നിയമപരമായി രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും യുവതി മൊഴിയില്‍ പറയുന്നു. നാലു ദിവസം മാത്രമാണ് ഒരുമിച്ച് താമസിച്ചതെന്നും ഒരു മാസത്തിനുള്ളില്‍ ബന്ധം ഒഴിഞ്ഞുവെന്നും യുവതി മൊഴി നല്‍കിയിട്ടുണ്ട്. വിവാഹബന്ധം ഒഴിഞ്ഞ് അഞ്ച് മാസത്തിന് ശേഷമാണ് രാഹുല്‍ മാങ്കൂട്ടവുമായി പരിചയപ്പെടുന്നതെന്നും യുവതി പറയുന്നു.

അതേസമയം യുവതി വിവാഹിതയാണെന്ന കാര്യം തനിക്ക് അറിയാമായിരുന്നുവെന്നും ഭര്‍ത്താവിന്റെ ഉപദ്രവങ്ങള്‍ വിവരിച്ചാണ് തന്നോട് സംസാരിച്ചതെന്നും രാഹുല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വ്യക്തമാക്കിയിട്ടുണ്ട്. കേസില്‍ ഒളിവില്‍ കഴിയുന്ന രാഹുല്‍ ഇന്നലെ നേരിട്ട് തിരുവനന്തപുരത്തെത്തുകയും വഞ്ചിയൂരിലെ അഭിഭാഷകന്റെ ഓഫീസിലെത്തി മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ ഒപ്പിടുകയും ചെയ്തു. രാഹുല്‍ നേരിട്ട് എത്തിയാണ് വക്കാലത്തില്‍ ഒപ്പിട്ടതെന്ന് അഭിഭാഷകന്‍ തന്നെ വ്യക്തമാക്കി. ലൈംഗികാരോപണ കേസില്‍ രാഹുല്‍ മാങ്കൂട്ടിലിനെതിരെ പോലീസ് കേസെടുത്തിത് പിന്നാലെയാണ് രാഹുല്‍ ഒളിവില്‍ പോയത്. രാഹുലിനെ പിടികൂടാന്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി ലുക്ക്ഔട്ട് സര്‍ക്കുലറും പൊലീസ് പുറത്തുവിട്ടിരുന്നു. അതിനിടെയാണ് രാഹുല്‍ തിരുവനന്തപുരത്ത് എത്തിയത്. എന്നാല്‍ തിരുവനന്തപുരത്ത് എത്തിയശേഷം പിന്നീട് രാഹുല്‍ എങ്ങോട്ട് പോയെന്നകാര്യത്തിലടക്കം വിവരമില്ല.

എന്നാല്‍ ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി ബുധനാഴ്ചയായിരിക്കും പരിഗണിക്കുക. തിരുവനന്തപുരം സെഷന്‍സ് കോടതിയാണ് രാഹുലിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നത്. നേരത്തെ തിങ്കളാഴ്ച പരിഗണിക്കുമെന്നായിരുന്നു വിവരം. എന്നാല്‍, ഹര്‍ജി ബുധനാഴ്ച പരിഗണിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

പരാതിക്കാരിയുടെ ആരോപണം വ്യാജവും രാഷ്ട്രീയപ്രേരിതവുമാണെന്നും കേസിന് പിന്നില്‍ സിപിഎം -ബിജെപി ബന്ധമുണ്ടെന്നും രാഹുല്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ വാദിക്കുന്നു. ഫേസ്ബുക്ക് വഴി പരാതിക്കാരിയാണ് താനുമായി സൗഹൃദം സ്ഥാപിച്ചതെന്നും ഈ ബന്ധത്തിനിടയില്‍ ഉഭയകക്ഷി സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ഉണ്ടായിട്ടുണ്ടെന്നും രാഹുല്‍ ഹര്‍ജിയില്‍ സമ്മതിക്കുന്നുണ്ട്. എന്നാല്‍, ഗര്‍ഭിണിയാക്കിയെന്നത് വ്യാജ ആരോപണമാണെന്നും താനുമായുള്ള എല്ലാ ചാറ്റും റെക്കോഡ് ചെയ്തത് ഗൂഢാലോചനയുടെ ഭാഗമാണെന്നും രാഹുല്‍ ഹര്‍ജിയില്‍ പറയുന്നു. പരാതിക്കാരി സ്വയമാണ് മരുന്ന് കഴിച്ചതെന്നും ഭര്‍ത്താവിനൊപ്പം താമസിക്കുന്ന യുവതി ഗര്‍ഭിണി ആണെങ്കില്‍ തന്നെ അതിന് ഉത്തരവാദി ഭര്‍ത്താവാണെന്നുമായിരുന്നു രാഹുലിന്റെ വാദം.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading